Saturday, 19 October 2013

രക്ഷയുടെ അടയാളങ്ങള്‍

സ്വര്‍ണ്ണമെങ്ങിനെ മങ്ങിപ്പോയി? തങ്കത്തിന് എങ്ങിനെ മാറ്റം വന്നു? വിശുദ്ധമന്ദിരത്തിന്റെ കല്ലുകള്‍ വഴിക്കവല്യ്ക്കല്‍ ചിതറിക്കിടക്കുന്നു.
( വിലാപങ്ങള്‍ 4:1)

കരിസ്മാറ്റിക് പ്രസ്ഥാനം കേരള കത്തോലിക്കാ സഭയില്‍ വിപ്ലവകരമായ മാറ്റം ആണ് സ്ര്ഷിടിച്ചത്‌. അല്മായര്‍ വചനം പഠിക്കാന്‍ തുടങ്ങി. ഒരുപാട് ഇടവകകളില്‍ പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍ നിലവില്‍ വന്നു. പ്രാര്‍ത്ഥനാ രംഗത്ത്‌ അനേകം മനുഷ്യര്‍ ഉയര്‍ന്നു വന്നു. ദൈവം സമര്‍ത്ഥമായി വരദാനങ്ങള്‍ ചൊരിയാന്‍ തുടങ്ങി. നാടെങ്ങും പ്രാര്‍ത്ഥനാ ഗ്രൂപുകളും വചന ശു ശ്രുഷ്കളും രൂപം പ്രാപിച്ചു. 

ഫേസ്ബുക്ക് വളരെ മനോഹരമായി ഫെയ്ത്ത് ബുക്ക് ആക്കി സുവിശേഷ വേല ചെയ്യാന്‍ അനേകം സഹോദരങ്ങള്‍ മുന്നിട്ടു ഇറങ്ങി. എന്നാല്‍ നന്മ എവിടെയുണ്ടോ അവിടെ തിന്മയും കടന്നു വന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒരു സഹോദരി ചോദിക്കുകയുണ്ടായി. "നിങ്ങള്‍ കുരിശിന്‍റെ പുറകില്‍ അനാശാസ്യം നടത്തുന്നവര്‍ ആണോ?" ആദ്യം ഞങ്ങള്‍ ചിരിച്ചു തള്ളിയെങ്കിലും പിന്നീട് ഞങ്ങള്‍ അറിഞ്ഞു ആ ചോദ്യം വലിയ ഒരു ധ്യാന വിഷയമാണ്‌.

കേരളത്തിലെ പ്രശസ്തമായ ഒരു അല്മായ വിശ്വാസ പ്രസ്ഥാനത്തിന്‍റെ വക്താക്കള്‍ ഒരു സംഭവം പങ്കു വച്ചു. അവര്‍ നല്ല രീതിയില്‍ ഒരു ബ്ലോഗ്‌ നടത്താന്‍ തുടങ്ങി. അനേകം മക്കള്‍ അനുഗ്രഹിക്കപെട്ടു. ഒരു ദിവസം ബ്ലോഗില്‍ വളരെ മോശം ഒരു വീഡിയോ. നോക്കിയപ്പോള്‍ ഈ ഗ്രൂപ്പിലെ അംഗമായ ഒരു സഹോദരി തുണി ഇല്ലാതെ നില്‍ക്കുന്നു. അവസാനം കാര്യം മനസിലായി. ഓണ്‍ ലൈന്‍ സുവിശേഷ വേലയില്‍ പങ്കു ചേരുന്ന സഹോദരന്‍ ഉത്തമഗീതം വായിച്ചപോള്‍ സഹോദരി ആനന്ദ നൃത്തം ചവിട്ടിയത് സഹോദരന്‍ പോസ്റ്റ്‌ ചെയ്തത് ആണ്.

കുരിശിന്‍റെ പുറകില്‍ അനാശാസ്യം നടക്കുമോ? കര്‍ത്താവിന്റെ ഇടതു ഭാഗത്തെ കുരിശില്‍ കിടന്നത് ഒരു കള്ളന്‍ ആയിരുന്നു. .ക്രിസ്തു കൂടെ ഉണ്ടായിട്ടു പോലും കുരിശു അവനു രക്ഷക്ക് ഹേതു ആയില്ല. ആയതിനാല്‍ നിങ്ങള്‍ അംഗമായിരിക്കുന്ന ഓണ്‍ ലൈന്‍ ഗ്രൂപുകളിലെ സുവിശേഷ പ്രഘോഷകരെ നിങ്ങള്‍ അന്ധമായി വിശ്വസിക്കരുത്. നമ്മുടെ നാട്ടിലൊക്കെ " ജീസസ്സ്' ബസ്‌ ഉണ്ട്. അതിലെ കിളിയുടെ പൂരപാട്ട്‌ കേട്ടാല്‍ ആ ബസിനു നല്ല പേര് സാത്താന്‍ എന്ന് ഇടുന്നതാണ് എന്ന് തോന്നി പോകാറില്ലേ? അത് പോലെ തന്നെ ആണ് പല ഗ്രൂപുകളും പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ വിശ്വാസം നല്ലതാണ്. വിശ്വാസ പ്രഘോഷണം അത്യവശ്യമാണ്. എന്നാല്‍ നിങ്ങള്‍ക്ക് അറിയാത്ത ആളുകളുമായി വ്യക്തി പരമായ കാര്യങ്ങള്‍ പങ്കു വയ്ക്കാതെ ഇരിക്കുക.

നിങ്ങള്‍ പ്രൊഫൈലില്‍ ക്രിസ്തുവിനെ ഇട്ടിട്ടുണ്ടെങ്കില്‍ ഒരു ബൈബിള്‍ ഗ്രൂപ്പ്‌ ചെയ്യുന്നുവെങ്കില്‍ ഓര്‍ക്കുക. ആ ഗ്രൂപ്പില്‍ വരുന്നവര്‍ ക്രിസ്തുവിനെ കാണണം. അത് ഞാന്‍ പറഞ്ഞ ജീസസ് ബസിലെ ഡ്രൈവര്‍ വണ്ടി ഓടിക്കുമ്പോള്‍ യാത്രക്കാര്‍ ഭയന്നു ക്രിസ്തുവിനെ കാണുന്നത് പോലെയല്ല, നിങ്ങളുടെ വാക്കുകളില്‍ ക്രിസ്തു സ്നേഹം ഉണ്ടാകണം. അവിടെ വ്യക്തി ഇല്ല. അനാശാസ്യം ഇല്ല. കുരിശിനു പുറകില്‍ അനാശാസ്യം നടക്കുമ്പോള്‍ ക്രിസ്തു നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്നത്‌ ഇതാണ്. 'പിതാവേ ഇവര്‍ ചെയ്യുന്നത് എന്താണ് എന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ.' .

നിങ്ങള്‍ ഓര്‍ക്കുക, ഓരോ ഗ്രൂപിന്റെയും ലക്‌ഷ്യം വ്യത്യസ്തം ആണ്. പെന്ത്കൊസ്തുകാര്‍ കത്തോലിക്കാ സഭയുടെ പേരില്‍ വരുന്നു. എന്നാല്‍ കുഞ്ഞാടുകള്‍ എല്ലായിടത്തും തല വയ്ക്കുന്നു. ബൈബിള്‍ പറയുന്നു. നിങ്ങള്‍ സര്‍പ്പത്തെ പോലെ വിവേകികളും പ്രാവിനെ പോലെ നിഷ്കളങ്കരും ആയിരിക്കുക. ഫലത്തില്‍ നിന്ന് വൃക്ഷത്തെ അറിയാന്‍ ശ്രമിക്കുക. ചതിക്കപെടരുത്. മനുഷ്യന്‍ നിഷ്കളങ്കനാണ്. അവന്‍ ഒരുപക്ഷെ ആഗ്രഹിക്കുന്ന നന്മയല്ല ചെയ്യുക ഒരു പക്ഷെ ആഗ്രഹിക്കാത്ത തിന്മ ആകാം. ആയതിനാല്‍ നിങ്ങള്‍ ജാഗരൂകര്‍ ആയിരിക്കുക. സാത്താന്‍ ഏതു രൂപത്തില്‍ വരുമെന്ന് നിങ്ങള്‍ക്കോ എനിക്കോ അറിഞ്ഞു കൂടല്ലോ? അനാവശ്യ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയേക്കാം.

പ്രാര്‍ത്ഥന.

നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം അറിയിക്കുക എന്ന് അരുളിച്ചെയ്ത യേശു നാഥാ സൈബര്‍ ലോകത്ത് സുവിശേഷ വേല്യ്ക്കായി തിരഞ്ഞെടുക്കപെട്ടിരിക്കുന്ന അങ്ങയുടെ ദാസന്മാരെ ഞങ്ങള്‍ അങ്ങേ കരങ്ങളിലേക്ക് സമര്‍പ്പിക്കുന്നു. അവരുടെ വാക്കുകളേയും, പ്രവര്‍ത്തികളെയും അങ്ങ് നിയന്ത്രിക്കണമേ. അവരുടെ നാവുകളിലൂടെ നീ ആഗ്രഹിക്കുന്ന സന്ദേശങ്ങള്‍ മാത്രം ഞങ്ങള്‍ക്ക് ലഭിക്കട്ടെ. അവരുടെ അന്തരംഗങ്ങളെ നീ വിശുദ്ധീകരിക്കണമേ ആമേന്‍

No comments:

Post a Comment